ദേശീയം

ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍  തടയണമെന്ന് വാട്ട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു. വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം വിവിധ സംസ്ഥാനങ്ങളിലായി  നിരപരാധികളെ മര്‍ദ്ദിച്ച് കൊന്നിരുന്നു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

നിരുത്തരവാദപരവും പ്രകോപിപ്പിക്കുന്നതുമായ സന്ദേശങ്ങളെ പരിശോധിക്കണം എന്നും ഇലക്ട്രോണിക്‌സ് ആന്റ് ഐ ടി  മന്ത്രാലയം  നിര്‍ദ്ദേശിച്ചു.സന്ദേശങ്ങളെ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ പാകത്തില്‍ എന്‍ക്രിപ്റ്റഡ് വിവരങ്ങളായാണ് വാട്ട്‌സാപ്പ് കൈമാറുന്നത്.

  അസം, മഹാരാഷ്ട്ര, ത്രിപുര, പശ്ചമബംഗാള്‍ എന്നിവടങ്ങളിലായി പന്ത്രണ്ടോളം പേരെയാണ് ഒരു മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഗ്രാമത്തിലെത്തി എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 
പ്രകോപനപരമമായ സന്ദേശങ്ങള്‍ തടയുന്നതിനുള്ള സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കാണ് ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പിന്റെ ഉടമസ്ഥര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി