ദേശീയം

ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: ട്രെയിനിലെ ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അസം അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ട്രെയിനിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. 

ശിവസാഗര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാവിലെ 8:50ഒടെ പെണ്‍കുട്ടിയുടെ അമ്മയാണ് ട്രെയിനില്‍ കേറ്റി വിട്ടത്. എന്നാല്‍ ട്രെയിന്‍ 9:10ന് മറ്റൊരു സ്‌റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ശുചിമുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥകാരണമെന്തെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഗോലാഗട്ടിലുള്ള ബന്ധുവിനെ കാണാനാണ് മകള്‍ പോയതെന്നും മൊബൈല്‍ ഫോണ്‍ വാങ്ങാനായി നല്‍കിയ 10,000രൂപ മകളുടെ കൈവശം ഉണ്ടായിരുന്നെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പണം അപഹരിക്കാനാണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍