ദേശീയം

ട്രെയ്‌നിലെ ടോയ്‌ലറ്റില്‍ വെച്ച് രണ്ട് യുവതികളെ പീഡിപ്പിച്ചു കൊന്നു; ഹരം കയറി മൂന്നാമത്തെ ഇരയെ തേടി മറ്റൊരു ട്രെയ്‌നില്‍ കയറി; ചായ കച്ചവടക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ട്രെയ്‌നിലെ ടോയ്‌ലറ്റില്‍ വെച്ച് ചായ കച്ചവടക്കാരന്‍ രണ്ട് യുവതികളെ പീഡിപ്പിച്ച് കൊന്നു. ഒരേ ദിവസം വ്യത്യസ്ത ട്രെയ്‌നുകളിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. അസ്സാമിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രണ്ട് യുവതികളെ കൊലപ്പെടുത്തിയതിന്റെ ഹരത്തില്‍ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് മറ്റൊരു ട്രെയ്‌നില്‍ കയറിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. 

ട്രെയ്‌നില്‍ കയറി ഇറങ്ങി ചായ കച്ചവടം നടത്തുന്ന ബികാഷ് ദാസ് എന്നയാളെയാണ് ടിന്‍സുകിയ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ നിന്ന ജാജദിബ്രുഗ ട്രെയ്‌നില്‍ നിന്ന് പിടികൂടിയത്. ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിച്ച ശേഷം രണ്ട് യുവതികളേയും കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു ഇയാള്‍. ഒരേ റൂട്ടില്‍ വന്ന ട്രെയിനുകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത് എന്നത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. അന്വേഷണത്തില്‍ ടിന്‍സുകിയ റയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്നരായ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ഇതോടെ കുറ്റംനടത്തിയത് ഒരാള്‍ തന്നെയായിരിക്കുമെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. 

കൊലചെയ്യപ്പെട്ട യുവതികളില്‍ ഒരാളുടെ അമ്മയാണ് ചായ കച്ചവടക്കാരനെക്കുറിച്ച് സംശയം പറഞ്ഞത്. ഇയാളുടെ ഏകദേശ രൂപം മനസിലാക്കിയ പൊലീസ് ട്രെയ്‌നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്നാമത്തെ ഇരയ്ക്കായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് ഇയാള്‍ പൊലീസിനോട്  പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ