ദേശീയം

വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വീടിന് സമീപം കളിച്ചു കൊണ്ട് നിന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു. ജയ്പൂരില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയുള്ള ജലാവറിലാണ് സംഭവം.

വെള്ളിയാഴ്ചയോടെയാണ് സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തി.

വൈകുന്നേരം ആറ് മണിക്ക് അപ്പം കഴിച്ചിട്ട്  മുറ്റത്ത് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും സന്ധ്യയായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്  ആറുവയസ്സുകാരിയെ ബലാത്സംഗത്തിന് ശേഷം കൊന്ന് കൃഷിയിടത്തില്‍ തള്ളിയ വാര്‍ത്ത ജലാവറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസിലും ആരെയും ഇതുവരേക്കും അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ