ദേശീയം

ഇടിമിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന് അന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ 43കാരന്‍ മരിച്ചു. തമിഴ്‌നാട്ടില്‍ തിരുവല്ലൂരിനടുത്താണ് സംഭവം. ചെന്നൈ സ്വദേശി രമേഷ് എന്നയാളാണ് മരിച്ചത്. 

ചെന്നൈയില്‍ തുറായ്പക്കം എന്ന സ്ഥലത്ത് സുഹൃത്തിന്റെ ചെമ്മീന്‍ കൃഷി കാണാനെത്തിയതായിരുന്നു രമേഷ്. വൈകുന്നേരം 3:30യോടെയാണ് ഇയാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നാണ് ഇയാള്‍ നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ എഴുന്നേല്‍പ്പിക്കാന്‍ ഓടിയടുത്തപ്പോഴാണ് രമേഷിന്റെ മുഖത്തും ശരീരത്തുമെല്ലാം മുറിവുകള്‍ കണ്ടെത്തിയതെന്ന് പൊലീസ പറയുന്നു. 

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു. ഈ സംഭവത്തെതുടര്‍ന്ന് ആളുകളോട് ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതും ഫോട്ടൊ എടുക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത