ദേശീയം

ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കി, ശരീരം മഞ്ഞനിറമായി; വൃക്കയും ശ്വാസകോശവും തകരാറിലായ രോഗി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കിയ രോഗി ഗുരുതരാവസ്ഥയില്‍. കൊല്‍ക്കത്തയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പരാതി നല്‍കിയിരിക്കുകയാണ് ബൈശാഖി എന്ന യുവതിയുടെ ഭര്‍ത്താവ്. 

എബി പോസിറ്റിവ് ആണ് ഭാര്യയുടെ രക്തഗ്രൂപ്പ് എന്നാണ് ഭര്‍ത്താവ് അഭിജിത് പറയുന്നത്. എ പ്ലസ് ഗ്രൂപ്പ് രക്തമാണ് ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ നല്‍കിയത്. ഇതോടെ ഭാര്യയുടെ ശരീരം മുഴുവന്‍ മഞ്ഞനിറമായതായും അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതായും അഭിജിത് പറയുന്നു. ശ്വാസകോശ, വൃക്ക തകരാറിനെത്തുടര്‍ന്ന വെന്റിലേറ്ററില്‍ കഴിയുകയാണ് അഭിജീതിന്റെ ഭാര്യ.

ഗര്‍ഭിണിയായ ബൈശാഖിയെ ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണത ഒഴിവാക്കാനാണ് കൊളംബിയ ഏഷ്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. എക്‌റ്റോപിക് പ്രെഗ്നന്‍സി എന്ന സങ്കീര്‍ണ ഗര്‍ഭാവസ്ഥയാണ് വൈശാഖിയുടേത്. 

ശസ്ത്രക്രിയയ്ക്കു ശേഷം ഭാര്യയുടെ ശരീരം മഞ്ഞനിറമാവുകയും മൂത്രത്തിലൂടെയും മറ്റും രക്തം വരാന്‍ തുടങ്ങുകയും ചെയ്‌തെന്ന് അഭിജീത് പറയുന്നു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. താന്‍ അവധിയിലാണെന്നു പറഞ്ഞ് ഡോക്ടര്‍മാരില്‍ ഒരാള്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തതായും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ അഭിജീത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

എന്നാല്‍ രക്തം മാറി നല്‍കിയിട്ടില്ലെന്നും രക്തം കയറ്റുന്നതിനിടെയുണ്ടായ സങ്കീര്‍ണതകളാണ് രോഗിയുടെ അവസ്ഥയ്ക്കു കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത