ദേശീയം

17 കാരനെ മൂന്നുമാസത്തോളം തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു ; അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഷിംല : 17 കാരനായ ആണ്‍കുട്ടിയെ അമ്മയും മകളും ചേര്‍ന്ന് മൂന്നുമാസത്തോളം പീഡിപ്പിച്ചതായി പരാതി. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയിലാണ് സംഭവം. ആണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേപ്പാളി സ്വദേശിയായ അമ്മയ്ക്കും മകള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

45 കാരിയായ അമ്മയ്ക്കും, 22 കാരിയായ മകള്‍ക്കുമെതിരെ, ഐപിസി 373  പ്രകാരം (പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കല്‍), കുട്ടികളെ ലൈംഗിക വൃത്തിക്കായി വാങ്ങല്‍, വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശിവകുമാര്‍ അറിയിച്ചു. എന്നാല്‍ പോസ്‌കോ വകുപ്പ് ചുമത്തിയിട്ടില്ല. 

തന്റെ വീട്ടില്‍ നിന്നും കുട്ടിയെ പ്രതികള്‍ അവരുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നും, കഴിഞ്ഞ മൂന്നുമാസമായി കുട്ടിയെ ഇവര്‍ നിരന്തരം പീഡിപ്പിച്ചുവരുന്നതായും പിതാവ് പരാതിയില്‍ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍