ദേശീയം

ഇംഗ്ലീഷില്‍ മാത്രം സംസാരിച്ചതിന് 18 കാരനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഇംഗ്ലീഷ് മാത്രം സംസാരിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മറ്റുള്ളവരുടെ മുന്നില്‍ തന്നെ നാണംകെടുത്തുന്നതിന് വേണ്ടിയാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് ആരോപിച്ചാണ് മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്കിനെ ക്രൂരമായി കൊല ചെയ്തതിന്. സംഭവത്തിന് ശേഷം 21 കാരനായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ പൊലീസില്‍ കീഴടങ്ങി. മുംബൈയിലെ ബാന്ദ്രയിലാണ് സംഭവമുണ്ടായത്.

മദ്യപിക്കാനെന്ന വ്യാജേന വിജനമായ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുവന്നായിരുന്നു കൊലപാതകം. അഫ്‌റോസിന്റെ തുടര്‍ച്ചയായുള്ള പരിഹാസമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ വാഹിദ് പൊലീസിനോട് പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ചാണ് കൊലപാതകം നടത്തിയത് ഇതിനായി ഒരാഴ്ച കാത്തിരുന്നെന്നും വാഹിദ് പറഞ്ഞു. അഫ്‌റോസിന്റെ കഴുത്തില്‍ 54 തവണയാണ് അബ്ദുള്‍ വാഹിദ് കുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?