ദേശീയം

"ആ വെള്ളം നമ്മുടേത്" ; ഇന്ത്യൻ നദികളിലെ ജലം പാകിസ്ഥാനിലേക്ക് പോകാതെ അണ കെട്ടുമെന്ന് നിതിൻ ​ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

റോഹ്തക്: ഇന്ത്യന്‍ നദികളിലെ ഉപയോ​ഗിക്കാത്ത പങ്ക് ജലം പാകിസ്ഥാനിലേക്ക് പോകുന്നത് തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ​ഗതാ​ഗത-ജലവിഭവ മന്ത്രി നിതിൻ ​ഗഡ്കരി. ഇന്ത്യയിലെ മൂന്ന് നദികളിലെ ജലമാണ് പാകിസ്ഥാനിലേക്ക് പോകുന്നത്. ഇത് തടയാൻ ഉത്തരാഖണ്ഡിൽ അണക്കെട്ടുകൾ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന അ​ഗ്രി ലീഡർഷിപ്പ് സമ്മിറ്റ് 2018 ൽ സംസാരിക്കുകയായിരുന്നു ​ഗഡ്കരി. 

1960ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി അനുസരിച്ച് മൂന്നു നദികളില്‍ നിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്. എന്നാല്‍, നദീജലം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാല്‍ ഇന്ത്യക്ക് അവകാശപ്പെട്ട ജലവും ഇപ്പോള്‍ പാകിസ്താനാണ് ഉപയോഗിക്കുന്നത്.  ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അണകെട്ടി സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് നൽകാനാണ്  പദ്ധതി. യമുന നദിയിലൂടെയാവും ഹരിയാനയിലേക്ക് ജലമെത്തിക്കുക.

സമുദ്രങ്ങളിലേക്ക് ജലം ഉപയോഗശൂന്യമായി ഒഴുകിപ്പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്‍ഡസ് വാട്ടര്‍ ഉടമ്പടിയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്മേൽ നടപടി ആയിരിക്കുന്നു എന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നതെന്ന്  ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു