ദേശീയം

പരുക്കേറ്റു കിടന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ കരടി ആക്രമിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

രുക്കേറ്റു കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയില്‍ ബുധനാഴ്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

കൊട്ടപാഡ് എന്ന സ്ഥലത്തു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്ന സംഘം കാടിന് അടുത്തെത്തിയപ്പോള്‍ ഫോട്ടോ എടുക്കാനായി വാഹനം നിര്‍ത്തുകയായിരുന്നു. അപ്പോഴാണ് പരുക്കേറ്റു കിടക്കുന്ന കരടിയെ കാണുന്നത്. കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ പ്രഭു തീരുമാനിച്ചു. വണ്ടിയിലുണ്ടായിരുന്നവര്‍ നല്‍കിയ താക്കീത് വകവെക്കാതെ പ്രഭു കരടിയുടെ അടുത്തേക്ക് പോവുകയായിരുന്നു. അടുത്ത് മനുഷ്യനെ കണ്ട കരടി അക്രമാസക്തനായി ഇയാളുടെ അടുത്തേക്ക് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭു കൊല്ലപ്പെട്ടു. 

കരടിയെ മയക്കുവെടിവെച്ചതിന് ശേഷമാണ് പ്രഭുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രഭുവിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയില്ലെന്നും അക്രമണം മൊബൈലില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമണം കണ്ട ഒരു തെരുവുനായ കരടിയുമായി പൊരുതി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കരടിയിപ്പോള്‍ പരുക്കിന് ചികിത്സയിലാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു