ദേശീയം

പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടു; പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നൈറ്റ് ക്ലബില്‍ ഡിജെ, ജിം ഉടമസ്ഥനെ കുത്തിക്കൊന്നു. പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

ഒരു സംഘം സുഹൃത്തുക്കളോടൊപ്പമാണ് ജിം ഉടമസ്ഥനായ വിജയ്ദീപ് നൈറ്റ് ക്ലബിലെത്തിയത്. മൂന്നാം നിലയില്‍ നിന്ന് സംഘത്തിനോടൊപ്പം ഡാന്‍സ് കളിക്കുകയായിരുന്നു വിജയ്ദീപ്. എന്നാല്‍ നാലാം നിലയില്‍ നിന്നും പാട്ടുകേട്ടപ്പോള്‍ അവിടെയെത്തി പാട്ട് നിര്‍ത്താന്‍ വിജയ് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ഈ പാട്ട് ഇഷ്ടമില്ലന്നും പാട്ട് മാറ്റാന്‍ ഡിജെയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ഡിജെ തയ്യാറായില്ല.

തുടര്‍ന്ന് പ്രകോപിതനായ വിജയ്ദീപ് ഡിജെയുടെ ലാപ് ടോപ്പ് വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജെ കത്തിയെടുത്ത് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ക്ലബ്ബില്‍വച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡിജെയെ ബുരാരിയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ