ദേശീയം

ഭക്ഷണം ആര് പാകം ചെയ്യുമെന്ന് തര്‍ക്കം; 25 കാരന്‍ സഹോദരനെ കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം പാചകം ചെയ്യുന്നതിന്റെ പേരില്‍ തല്ലുപിടിച്ച് 25 കാരന്‍ മൂത്തസഹോദരനെ കഴുത്തറുത്ത് കൊന്നു. ആര് പാചകം ചെയ്യുമെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹരിയാനയിലെ ഗുര്‍ഗാവില്‍ സരസ്വതി എന്‍ക്ലേവ് മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സഹോദരങ്ങള്‍. സംഭവത്തില്‍ ബല്‍വന്ദ് സിങ് യാദവിനെ അയല്‍ക്കാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു. 

29 കാരനായ ജയ് സിങ്ങാണ് കൊല ചെയ്യപ്പെട്ടത്. ഇരുവരും വെല്‍ഡര്‍മാരായി ജോലി ചെയ്യുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിലെ തര്‍ക്കമാണ് കൊലചെയ്യാന്‍ കാരണമായതെന്ന് ബല്‍വന്ദ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജയ് സിങ് എപ്പോഴും വൈകിയാണ് വീട്ടിലേക്ക് വരുന്നത്. എപ്പോഴും തന്നെ ഭക്ഷണം പാകം ചെയ്യാന്‍ നിര്‍ബന്ധിക്കുമായിരുന്നു. മൂന്ന് ദിവസം മുന്‍പും ഇതേ വിഷയത്തില്‍ പ്രശ്‌നം നടന്നിരുന്നെന്നും ബല്‍വന്ദ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് കഴുത്തുമുറിച്ച് ബല്‍വന്ദ് സഹോദരനെ കൊന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു