ദേശീയം

മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മായാവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിഎസ്പി നേതാവ് മായാവതി. മോദിയുടെ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണ്. പൊതുപണം ധൂര്‍ത്തടിച്ചാണ് മോദി സര്‍ക്കാര്‍  നാലാം വാര്‍ഷികം കൊണ്ടാടുന്നതെന്നും മായാവതി പറഞ്ഞു

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില റോക്കറ്റ് പോലെ കുതിച്ചുയുരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊളളുന്നില്ല. പണക്കാരുടെ താത്പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാജ്യത്ത് ബിജെപിയുടെ ജംഗിള്‍ രാജ് ഭരണമാണ് നടക്കുന്നതെന്നും മായാവതി പറഞ്ഞു.

എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ പോലും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സത്രീ പീഡന കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റ ഉദാഹരണമാണ് കത്തുവയും ഉന്നാവയുമെന്ന് മായാവതി പറഞ്ഞു. ദരിദ്രരെ ചൂഷണം ചെയ്യുന്നതോടൊപ്പം  കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും മായാവതി പറഞ്ഞു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍