ദേശീയം

വിഷം കഴിച്ച ഭാര്യയെ ചുമലിലേറ്റി കര്‍ഷകന്‍ നീന്തിയത് കിലോമീറ്ററുകള്‍ ; തെലങ്കാനയിലും കര്‍ഷക ആത്മഹത്യ

സമകാലിക മലയാളം ഡെസ്ക്

 
ഹൈദരാബാദ് : തെലങ്കാനയിലെ കുമറാം ഭീം ജില്ലക്കാരനായ റാത്തോഡിന് പരുത്തി ഇനി കണ്ണീരോര്‍മ്മയാണ്. കനത്ത മഴയില്‍ കൃഷിനാശം ഉണ്ടായതില്‍ നിരാശയാതോടെയാണ് റാത്തോഡിന്റെ ഭാര്യ പുഷ്പലത (30) പരുത്തിയ്ക്കടിക്കുന്ന കീടനാശിനിയെടുത്ത് കുടിച്ചത്. അബോധാവസ്ഥയിലായ ഭാര്യയെയും  ചുമലിലേറ്റി പൂഴയിലൂടെ മൂന്ന് കിലോമീറ്ററോളം അയാള്‍ നീന്തി. പുഴകടന്ന് റോഡിലെത്തി ഓട്ടോയില്‍ നര്‍നൂറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പുഷ്പലതയുടെ ജീവന്‍ നഷ്ടമായിരുന്നു. 

റാം ജാദവെന്ന ഭൂവുടമയുടെ അഞ്ചേക്കര്‍ സ്ഥലമായിരുന്നു പരുത്തിക്കൃഷി നടത്താന്‍ ഇരുവരും പാട്ടത്തിനെടുത്തിരുന്നത്. കാലവര്‍ഷം ചതിച്ചതോടെ വിളവെടുക്കുന്നതിന് മുമ്പ് തന്നെ കൃഷിയെല്ലാം നശിച്ചു. കടംവീട്ടാന്‍ പോയിട്ട് മുടക്കിയ മുതല്‍ പോലും തിരികെ കിട്ടില്ലെന്ന് ഉറപ്പായതോടെ പുഷ്പലത ആത്മഹത്യ ചെയ്തതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.
 
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നര്‍നൂര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാത്തോഡ് തനാജി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി