ദേശീയം

ചാക്കില്‍ കെട്ടിയ നിലയില്‍ ഏഴു വയസുകാരിയുടെ മൃതദേഹം മുസ്ലീം പള്ളിയുടെ മുകളില്‍; രാഷ്ട്രീയ വിരോധമെന്ന് അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്; ഏഴു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ മുസ്ലീം പള്ളിയുടെ മുകളില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മുറാദ്‌നഗറിലെ പള്ളിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വീട്ടില്‍ നിന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. 

പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സുലെമാന്‍ എന്നയാളാണ് മൃതദേഹം കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയുടെ മുകളില്‍ കയറിയ സുലെമാന്‍ ചാക്ക് കാണുകയായിരുന്നു. ചാക്കിനുള്ളില്‍ കുട്ടിയെ കണ്ടതോടെ ഇയാള്‍ ഉടനെ വീട്ടുകാരെയും നാട്ടുകാരേയും അറിയിച്ചു. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. 

ശനിയാള്ച വെളുപ്പിന് ഒരു മണിയോടെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ലോക്കല്‍ കൗണ്‍സിലര്‍ ആസാസ് ബയ്ഗ് തന്റെ മകളെ കൊലപ്പെടുത്തി എന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ