ദേശീയം

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കളെ കൊന്നു; യുവതി കാമുകനൊപ്പം ഒളിച്ചോടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മക്കള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്ന ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി കുന്ദ്രാതുര്‍ പൊലീസ്. ചെന്നൈ സ്വദേശിനിയായ അഭിരാമി(25) നെയും കാമുകന്‍ സുന്ദരത്തെയുമാണ് കേസില്‍ പൊലീസ് തിരയുന്നത്. മക്കളായ അജയ്(7) കരുമില(5) എന്നിവര്‍ക്കാണ് അഭിരാമി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. 

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അഭിരാമി സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയകുമാറിനെ വിവാഹം കഴിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്ദ്രാതുറിലേക്ക് വീട് മാറിയെത്തിയ ശേഷമാണ് യുവതി , ബിരിയാണി കഴിക്കാന്‍ പോയ റസ്‌റ്റോറന്റിലെ ജീവനക്കാരനായ സുന്ദരവുമായി പ്രണയത്തിലായത് എന്ന് പൊലീസ് പറയുന്നു.

മക്കളെയും ഭര്‍ത്താവിനെയും വകവരുത്തിയ ശേഷം പുതിയ ജീവിതം ആരംഭിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് സംശയിക്കുന്നു. ഭര്‍ത്താവിനും വിഷം നല്‍കാന്‍ തയ്യാറാക്കി വച്ചിരുന്നുവെങ്കിലും ഓഫീസിലെ തിരക്കുകള്‍ മൂലം പിറ്റേന്ന് രാവിലെയാണ് ഇയാള്‍ വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഭിരാമിക്കും സുന്ദരത്തിനുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി