ഉത്തർപ്രദേശ്: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ യുവാവ് ആസിസ് ആക്രമണം നടത്തി. 25 കാരിയായ കോൺസ്റ്റബിളിന് നേർക്കാണ് ആക്രമണം. മുഖത്തിന്റെ ഇടതുഭാഗത്തായാണ് ആസിഡ് വീണത്. ഇവിടെ 40 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ്ങാണ് പ്രതി.
പ്രണയാഭ്യര്‍ഥനയുമായി സഞ്ജയ് നിരന്തരം യുവതിയെ പിന്തുടരുമായിരുന്നു. അഭ്യർഥന നിരസിച്ച രോഷത്തിലാണ് ആക്രമണം. ശല്യം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്തതിന് പിന്നാലെയാണ് യുവതിക്ക് ആക്രമണം നേരിടേണ്ടിവന്നത്.
ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. സംഭവദിവസം പുലര്‍ച്ചെ 4.30 ന് ജോലിക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങവെയാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. പ്രതിയും രണ്ടു സഹായികളും വീടിന് പുറത്ത് കാത്തുനിന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിച്ചശേഷം മൂവരും ഓടി രക്ഷപ്പട്ടു.
സഞ്ജയ് സിങ്ങിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. സഞ്ജയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. ചികിൽസയ്ക്കിടയിൽ യുവതി തന്നെയാണ് കേസിന്റെ എഫ്ഐആര്‍ തയാറാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ