ദേശീയം

ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

ദേശീയ പാര്‍ട്ടിയെന്ന യാഥാര്‍ഥ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്കും മഹാന്‍മാരായ നേതാക്കളുടെ മുന്‍കാല സാന്നിധ്യവും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും സിന്‍ഹ പറഞ്ഞു. 

തൃണമൂലിലേക്ക് മമതാ ബാനര്‍ജിയും സമാജ്‌വാദി പര്‍ട്ടിയിലേക്ക് അഖിലേഷ് യാദവും ആംആദ്മി പാര്‍ട്ടിയിലേക്ക് അരവിന്ദ് കെജ്‌രിവാളും തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാട്‌ന സാഹിബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. 

മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരോട് ബിജെപി എടുത്ത സമീപനം തന്നെ ഏറെ നിരാശനാക്കി. അദ്വാനിക്കും ജോഷിക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും