ദേശീയം

ഇത് പാലസ്തീന്‍ അല്ല, കശ്മീര്‍ ആണ്; ഞങ്ങളെ ഇങ്ങനെ അടിച്ചമര്‍ത്താം എന്ന് കരുതേണ്ടെന്ന് മെഹ്ബൂബ മുഫ്തി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണത്തിലൂടെ കശ്മീരി ജനതയെ അടിച്ചമര്‍ത്താം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു-ശ്രീനഗര്‍ ദേശിയ പാതയില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ലംഘിക്കണം എന്ന് മെഹ്ബൂബ മുഫ്തി ജനങ്ങളോട് ആഹ്വാനം ചെയ്തു.ച 

ഗതാഗത നിരോധന ഉത്തരവ് ലംഘിച്ച്, നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് യാത്ര പോവണം എന്നാണ് ജനങ്ങളോട് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്. യാത്ര നിരോധനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

ഇത് പാലസ്തീന്‍ അല്ല, കശ്മീരാണ്. ഞങ്ങളുടെ പ്രിയപ്പെട്ട നാടിനെ തുറന്ന ജയിലാക്കുവാന്‍ അനുവദിക്കില്ലെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാരാമുള്ള മുതല്‍ ഉധംപൂര്‍ വരെയുള്ള 270 കിലോമീറ്റര്‍ ദേശീയ പാതയില്‍ യാത്ര നിരോധനം കൊണ്ടുവന്നത്. ഞായര്‍, ബുധന്‍ ദിവസങ്ങളിലെ ഇതുവഴിയുള്ള യാത്രയാണ് നിരോധിച്ചത്. സേനാ വാഹനങ്ങള്‍ സുഗമമായി കടന്നു പോവുന്നതിന് വേണ്ടിയാണ് ഇത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര