ദേശീയം

കനയ്യയുടെ പേര് പോലും പറയരുത് ! ഗിരിരാജ് സിങിന് മോദിയുടെ നിര്‍ദ്ദേശം 

സമകാലിക മലയാളം ഡെസ്ക്

ബെഗുസരായ് : എതിര്‍സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ പേര് പോലും പറയാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിന്റെ പ്രചാരണം. പേര് പറയുന്നത് ബെഗുസരായ്ക്കാരനായ കനയ്യയുടെ വോട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന ഭയമാണ് ഇത്തരമൊരു തീരുമാനത്തിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോദിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് കനയ്യയുടെ പേര് പോലും ഉച്ചരിക്കാത്തത് എന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. വ്യക്തിപ്രഭാവം ജനങ്ങളെ സ്വാധീനിച്ചാല്‍ കനയ്യയ്ക്ക് അത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍

'ടുക്കഡേ ടുക്കഡേ ഗ്യാങ്' (രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന സംഘം) എന്നും 'ഗോ ടു പാകിസ്ഥാന്‍ ഫെയിം' എന്നുമെല്ലാമാണ് ജെഎന്‍യു മുന്‍ചെയര്‍മാന്‍ ആയ കനയ്യയെ ഗിരിരാജ് സിങ് വിശേഷിപ്പിച്ചത്. ബെഗുസരായിയില്‍ മത്സരം ഗിരിരാജ് സിങും ഗിരിരാജ് സിങും തമ്മിലാണ് എന്നും ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ചു.

ആര്‍ജെഡിയുടെ തന്‍വീര്‍ ഹാസന്‍ കൂടി ബെഗുസരായിയില്‍ ജനവിധി തേടുന്നുണ്ട്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. ഏപ്രില്‍ 29നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി