ദേശീയം

ആറുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; കഴുത്തറുത്ത് കൊന്നു; പിതാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആ​ഗ്ര: ആറ് വയസുകാരനെ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛന്‍ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയ മകനെ അമിത് തോമര്‍ ക്രൂരമായി മര്‍ദിച്ച ശേഷം കഴുത്തറുത്ത് കൊന്നു. കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അമ്മയെ വിളിച്ചറിയിച്ചു. 

അമ്മയും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മിത്രപുരത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ നെഞ്ചില്‍ കുത്തേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അമിത്തിനെ അറസ്റ്റ് ചെയ്തു. കത്രിക ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. സ്കൂള്‍ ബസ് ഡ്രൈവറായിരുന്ന പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍