ദേശീയം

ഒരു സൂചന മതി; പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കും; ഇത് മോദിയുടെ ഇന്ത്യ; പരാമര്‍ശവുമായി ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്


ചണ്ഡിഗഡ്: പൗരത്വനിയമഭേദഗതിയെയും പൗരത്വരജിസ്‌ട്രേഷനെയും എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കുമെന്ന് ബിജെപി എംഎല്‍എ. ഹരിയാണയിലെ കൈതാല്‍ എംഎല്‍എയും രാംഗുര്‍ജാറാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. 

ഇന്ന് രാജ്യം ഭരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്രുവോ ഗാന്ധിയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. അവരുടെ ഭാഗത്ത് നിന്ന് ഒരു സൂചന ലഭിച്ചാല്‍ ഇത്തരക്കാരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കുമെന്ന് എംഎല്‍എ പറഞ്ഞു. 

മന്‍മോഹന്‍ സിങ്ങിന്റെയോ, ജവഹര്‍ലാല്‍ നെഹ്രുവിന്റെയോ, ഗാന്ധിയുടെയോ ഇന്ത്യയല്ല, മോദിജിയുടെയും അമിത് ഷായുടെയും ഇന്ത്യയാണെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെയാണ് ഇയാള്‍ പരാജയപ്പെടുത്തിയത്. 

ഇപ്പോഴത്തെ നിയമഭേദഗതിയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് എതിര്‍പ്പുള്ളത്. കൂടുതല്‍ പേരും അനുകൂലിക്കുകയാണ്. മോദിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സൂചന ലഭിച്ചാല്‍ ഒരു മണിക്കൂറിനുളളില്‍ എതിര്‍ക്കുന്നവരെ തുടച്ചുനീക്കുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം