ദേശീയം

ആധാര്‍ കാര്‍ഡ് ജനനതിയ്യതിക്ക് മതിയായ തെളിവല്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനനതിയ്യതി എന്നിവ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ കുറ്റമറ്റ തെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കി. അതേസമയം വ്യക്തിയുടെ ഫോട്ടോ, വിരലടയാളം, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങള്‍ക്ക് ആധാര്‍ മതിയായ തെളിവുകളാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ഒരാള്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്നാരോപിച്ച് അമ്മ നല്‍കിയ കേസിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാര്‍ ചോദ്യം കോടതിയുടെ പരിഗണനയില്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്