ദേശീയം

ഭക്ഷണം പാചകം ചെയ്യാന്‍ വൈകി; മരുമകളുടെ വിരലുകള്‍ കടിച്ചുപൊട്ടിച്ച് അമ്മായിയമ്മ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഭക്ഷണം പാകം ചെയ്യാന്‍ വൈകിയതിന് മരുമകളുടെ കൈവിരലുകള്‍ കടിച്ചുപൊട്ടിച്ച് അമ്മായിയമ്മ. സംഭവത്തിന് പിന്നാലെ ഭര്‍തൃമാതാവ് ഒളിവില്‍ പോയി. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് അമ്മായിയമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവം. 32 വയസുകാരിയായ യുവതിയുടെ കൈവിരലുകള്‍ ആണ് അമ്മായിയമ്മ കടിച്ചുപൊട്ടിച്ചത്. തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ അമ്മായിയമ്മ ഭക്ഷണം പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു. കുഞ്ഞിന് പാലുകൊടുത്ത ശേഷം ഭക്ഷണം പാചകം ചെയ്യാമെന്ന് 32കാരി മറുപടി പറഞ്ഞു. ഇതില്‍ കുപിതയായ അമ്മായിയമ്മ മരുമകളുടെ വലതുകൈയിലെ വിരലുകള്‍ കടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പ്രതി ഒളിവില്‍ പോകുകയായിരുന്നു.ഗുരുതരമായി കടിയേറ്റ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന