ദേശീയം

പഠിക്കാത്തതിന് വഴക്കുപറഞ്ഞു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മൂന്നാം ക്ലാസുകാരന്റെ മൃതദേഹം റോഡില്‍ ചോരയില്‍ കുളിച്ച നിലയില്‍  

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: പഠിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫ്‌ളൈഓവറിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗാസിയാബാദിലെ വിജയ് നഗര്‍ സിറ്റിയിലാണ് സംഭവം.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി രക്തത്തില്‍ കുളിച്ച നിലയിലാണ് കാണപ്പെട്ടത്. സംഭവം ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. കുട്ടിയെ കൊന്ന് ഫ്‌ളൈഓവറിലേക്ക് വലിച്ചെറിഞ്ഞതാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ഇന്നലെ യാത്രക്കാരില്‍ ഒരാളാണ് മൃതദേഹം സംബന്ധിച്ച് ആദ്യം പൊലീസില്‍ വിവരമറിയിച്ചത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നതിനാലാണ് കുട്ടിയെ പെട്ടെന്ന് തിരിച്ചറിയാനായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി