ദേശീയം

അയോധ്യയും ശബരിമലയും കൂട്ടിക്കലര്‍ത്തരുത്: ഒന്ന് വിശ്വാസവും രണ്ടാമത്തേത് ആചാരവുമാണെന്ന് പി ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ വിഷയവും ശബരിമലയും ഒന്നായിക്കാണരുതെന്ന്, രണ്ടും രണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അയോധ്യാ വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ശബരിമല ആചാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമി അവകാശപ്പെടുന്നതെന്നും ചിദംബരം പറഞ്ഞു.

അതേസമയം, താനൊരു വിശ്വാസിയല്ലെന്നും എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവരെ എങ്ങനെ തടയുമെന്നും ചിദംബരം ചോദിച്ചു.

'ഞാന്‍ ഒരു മതവിശാസിയല്ല, സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്പോള്‍ അവരെ എങ്ങനെ തടയും.' ശബരിമല വിഷയത്തില്‍ ചിദംബരം ചോദിച്ചു.

'കുറച്ചുപേര്‍ പറയുന്നത് നൂറ്റാണ്ടുകളായി അവിടെ മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ അലഹബാദ് ഹൈകോടതിയുടെ കേസില്‍ സുപ്രീംകോടതിക്ക് പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് തോന്നുന്നുണ്ടോ. അത്തരം പ്രശ്‌നങ്ങളില്‍ പലതും കോടതിയുടെ പ്രമേയങ്ങളില്‍ വരുന്നതല്ല. വിശ്വാസവും ആചാരവും തമ്മിലുള്ള ഈ വിഷയങ്ങള്‍ ഒരേപോലെയാണെന്ന് എനിക്ക് തോന്നുന്നില്ല'- അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഗോ വധത്തിന്റെ പേരില്‍ എന്‍എഎസ്എ പ്രഖ്യാപിച്ചത് തെറ്റായിപോയെന്നും ഇത്തരം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് നേതൃത്വത്തിന്റെ പോരായ്മയായാണ് വരിക എന്നും ചിദംബരം കൂട്ടി ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു