ദേശീയം

ജ്വല്ലറിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിച്ചു;  17 കാരന് നേരെ വെടിവെപ്പ്, കടയുടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വര്‍ണ വ്യാപാരശാലയ്ക്ക് പുറത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് 17 കാരന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജ്യോതിനഗറിലാണ് സംഭവം. അക്രമത്തിനിരയായ മനീഷും സുഹൃത്തുക്കളും കടയ്ക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ജ്വല്ലറിയുടമയായ ഉമേഷ് വര്‍മ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നെഞ്ചിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ച് വെളിയില്‍ പോവുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത