ദേശീയം

കശ്മീർ വിഘടനവാദി നേതാക്കളുടെ വീട്ടിൽ റെയ്ഡ്; ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകളും ഭീകര സംഘടനകളുടെ ലെറ്റർ ഹെഡ്ഡുകളും സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. വിഘടനവാദിയായ മിർവാസി ഫറൂഖിന്‍റെ വീട്ടിൽ നിന്ന് അത്യാധുനിക ഇന്‍റർനെറ്റ് വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു. ഇന്ന് രാവിലെ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ വീട്ടിൽ എൻഐഎ റെയ്‍ഡ് നടത്തിയിരുന്നു. 

യാസിൻ മാലിക്ക് നിലവിൽ ജമ്മു കശ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച അർധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രൻഡ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്. 

യസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും  കസ്റ്റഡിയിലായിരുന്നു. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.  പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത