ദേശീയം

മദ്യപിച്ച് ലക്കുകെട്ട് ബന്ധുക്കളോട് തട്ടിക്കയറിയ വരനെ വേണ്ടെന്ന് വധു; വിവാഹവേദിയിൽ വരന്റെ അറസ്റ്റും

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വിവാഹത്തിന് മുമ്പ് വീട്ടിലെത്തിയ പ്രതിശ്രുതവരൻ മദ്യപിച്ച് ബന്ധിക്കളുമായി കലഹത്തിലേർപ്പെട്ടതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി.മദ്യനിരോധനം നിലവിലുള്ള ബിഹാറിലാണ് സംഭവം. അക്ബര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് പൊലീസ് കോൺസ്റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹം വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 

വിവാഹത്തിന് മുന്നോടിയായി പൂമാലയും മറ്റും കൈമാറാനാണ് വരനും സംഘവും യുവതിയുടെ വീട്ടിലെത്തിയത്. ഈ സമയം അമിതമായി മദ്യപിച്ചിരുന്ന ഇയാളും പെൺകുട്ടിയുടെ അമ്മാവനും തമ്മിൽ വാക്കുതർക്കമുണ്ടായി. പെൺകുട്ടിയുടെ അമ്മാവൻ പ്രസൂൺ കുമാറിനെ വരനും സംഘവും മർദ്ദിച്ചു. സംഭവം അറിഞ്ഞ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിവന്ന് ബന്ധുക്കളുടെയും അയൽക്കാരുടെയും മുന്നിൽ വച്ച് മദ്യപാനിയായ ഒരാളെ തനിക്ക് വിവാഹം കഴിക്കണ്ടെന്നും വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്നും അറിയിച്ചത്. കുടുംബാംഗങ്ങളും ഗ്രാമവാസികളും പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. 

പിന്നീട് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഉദയ് രജക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'