ദേശീയം

''ഇതാ അണക്കെട്ടു തകര്‍ത്തവര്‍, അറസ്റ്റ് ചെയ്യൂ''; മന്ത്രി പറഞ്ഞ 'പ്രതികളുമായി' നേതാവ് പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്


താനെ: മഹാരാഷ്ട്രയില്‍ അണക്കെട്ടു തകരാന്‍ കാരണക്കാരെന്നു മന്ത്രി പറഞ്ഞ ഞണ്ടുകളുമായി പൊലീസ് സ്റ്റേഷനിലെത്തി എന്‍സിപി നേതാവ്. അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എന്‍സിപി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനില്‍ എത്തിയത്. 

ജലസേചന മന്ത്രി തനാജി സാവന്ത് ആണ് തിവാരി അണക്കെട്ടു തകരാന്‍ കാരണം ഞണ്ടുകളാണെന്ന വിചിത്രവാദവുമായി രംഗത്തുവന്നത്. രത്‌നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഡാം തകര്‍ന്ന് 14 പേരാണ് മരിച്ചത്. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ വിള്ളലും ചോര്‍ച്ചയുമുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍.

നേരത്തെ ഇവിടെ ചോര്‍ച്ച ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

നിര്‍മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമീപവാസികളില്‍ നിന്ന് തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ വാദത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപി നേതാവ് അനുയായികളോടൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതാ അണക്കെട്ടു തകര്‍ത്തവര്‍. അറസ്റ്റ് ചെയ്യൂ എന്ന് ആവശ്യപ്പെട്ടാണ് ജിതേന്ദ്ര ആഹാദ് സ്റ്റേഷനില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും