ദേശീയം

ലോക്കറിന്റെ താക്കോൽ കൈക്കലാക്കി 20 ലക്ഷവും ഒൻപത് കിലോ സ്വർണവും കവർന്നു; എസ്ബിഐ ജീവനക്കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൃഷ്ണ (ആന്ധ്ര): ജോലി ചെയ്യുന്ന എസ്ബിഐ ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന ജീവനക്കാരൻ അറസ്റ്റിൽ. 20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല്യമുള്ള 2200 ഗ്രാം സ്വര്‍ണവുമാണ് ഇയാള്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത്. പണവും സ്വര്‍ണവും അടങ്ങുന്ന ലോക്കറിന്റ താക്കോല്‍ കൈവശപ്പെടുത്തി ഇത് ഉപയോഗിച്ച് തുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

എസ്ബിഐയുടെ പരിതല ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ജി ശ്രീനിവാസ റാവുവാണ് പൊലീസിന്റെ പിടിയിലായത്. ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ യോഗിതയുമായി റാവുവിന് അടുപ്പമുണ്ടായിരുന്നു. ബാങ്ക് ലോക്കറിന്റെ താക്കോലുകള്‍ കൈവശം വെയ്ക്കാന്‍ ഇവര്‍ റാവുവിനെ അനുവദിച്ചിരുന്നു. ഈ സാഹചര്യം ഉപയോ​ഗപ്പെടുത്തിയായിരുന്നു ഇയാൾ മോഷണം നടത്തിയത്. 

നിയമ പ്രകാരം ബാങ്ക് മാനേജര്‍ക്ക് മാത്രമേ ലോക്കറുകളുടെ താക്കോലുകള്‍ സൂക്ഷിക്കാന്‍ കഴിയുകയുള്ളു. ലോക്കറിലെ 19 ലക്ഷം രൂപയും മൂന്ന് ബാഗ് സ്വര്‍ണവും മോഷ്ടിച്ച റാവു ഇതില്‍ കുറച്ച് സ്വര്‍ണം പണയം വെച്ച് ബാങ്കില്‍ നിന്ന് തന്നെ വ്യാജ പേരില്‍ വായ്പയും എടുത്തു. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം നടത്തിയ പരിശോധനയിലാണ് മോഷണം പുറത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ