ദേശീയം

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിയോട് ക്രൂരത; ജീവനക്കാർ അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത് അറ്റുപോയ കൈവിരൽ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം യുവാവിന് അപകടത്തില്‍ അറ്റുപോയ കൈവിരല്‍ നഷ്ടമായി. കൈവിരല്‍ ചേര്‍ത്തുവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കൈവിരല്‍ കാണാതായത്. 

38കാരനായ നിഖില്‍ ചക്രബര്‍ത്തിക്കാണ് കഴിഞ്ഞദിവസം ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റത്. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച നിഖിലിനെ പിന്നീട് കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് ചൂണ്ടിക്കാട്ടി നിഖിലിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാര്‍ ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനല്‍ കാണുന്ന തിരക്കിലായിരുന്നെന്നും ഇതിനിടയില്‍ അത്യാഹിത വിഭാഗത്തിലെ കൗണ്ടറില്‍ ഏല്‍പ്പിച്ചിരുന്ന കൈവിരല്‍ ഇവര്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പരയുന്നു. 

നിഖിലിനെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൈവിരലിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജീവനക്കാര്‍ ഇതേക്കുറിച്ച് ഓര്‍ക്കുന്നതെന്നും ആ സമയം അവര്‍ വേയിസ്റ്റ് ബാസ്‌ക്കറ്റില്‍ പോലും ഇത് തിരയുകയായിരുന്നെന്ന് നിഖിലിനെ ആശുപത്രിയിലെത്തിച്ച സുഹൃത്ത് പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചയായിട്ടും നഷ്ടപ്പെട്ട വിരല്‍ കണ്ടെത്താന്‍ ജീവനക്കാര്‍ക്കായില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു