ദേശീയം

കുട്ടികളുടെ മൃതദേഹങ്ങള്‍ തലയറുത്ത നിലയില്‍; കൊലപ്പെടുത്തിയത് പീഡനത്തിനിടയില്‍, 'സീരിയല്‍ കില്ലര്‍' പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്ത് വയസുകാരിയുടേയും 11 വയസുകാരന്റേയും മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ നഗ്‌നമായിരുന്നു. നരബലിക്കു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് തുടക്കത്തില്‍ പൊലീസ് സംശയിച്ചിരുന്നുവെങ്കിലും വൈകാതെ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം. 2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 

സമീപത്തുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച കുട്ടികളുടെ കാല്‍ മണ്ണില്‍ നിന്നു പുറത്തു വന്ന നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

വീട് തുറന്ന്  പൊലീസ് അകത്ത് കയറിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ അറിയിച്ചു. പ്രതി വീട്ടില്‍ തന്നെ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിക്കുകയും ഇതിനിടെ ആകസ്മികമായി അവിടെയെത്തിയ ആണ്‍കുട്ടിയെയും വകവരുത്തുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത