ദേശീയം

ഇനി സഹിക്കാന്‍ വയ്യ!; മകനെ തലയ്ക്കടിച്ച് കൊന്നു; ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവല്‍, പിതാവ് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: മകനെ കൊന്ന് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന വയോധികന്‍ പൊലീസില്‍ കീഴടങ്ങി.  71 കാരനായ ദാമോദര്‍ ബലാപൂര്‍ ആണ് പ്രതി. 

നാഗ്പൂരിലാണ് സംഭവം. സഞ്ജയ് (38) ആണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ 25000  രൂപ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് സഞ്ജയ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപിച്ച് ബഹളം വെയ്ക്കുന്ന സഞ്ജയ് അസഭ്യം പറയുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച വഴക്ക് രാത്രി വൈകിയവേളയിലും തുടര്‍ന്നു. ഇതിന് പിന്നാലെ ഉറങ്ങാന്‍ പോയ സഞ്ജയിനെ ദാമോദര്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പുലര്‍ച്ചെ ബന്ധുക്കളെ വിളിച്ച് താന്‍ മൃതദേഹത്തിന് കാവലിരുന്ന കാര്യം അറിയിക്കുകയായിരുന്നു. കീഴടങ്ങുമെന്ന് ഇവരോട് പറയുകയും ചെയ്തു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സഞ്ജയ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം