ദേശീയം

കഫേ കോഫി ഡേ സ്ഥാപകനെ കാണാതായി; പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന്‌ പൊലീസ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനും, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി. സിദ്ധാര്‍ഥയെ അവസാനമായി കണ്ട ബംഗളൂരുവിന് സമീപമുള്ള നേത്രാവതി പുഴയ്ക്കരികിലായിരുന്നു. ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തില്‍ പൊലീസ് ഇവിടെ തെരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. 

ബിസിനസ് പരിപാടിക്കായി ചിക്കമംഗളൂരുവിലേക്ക് പോവുകയായിരുന്നു. ചിക്കമംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവാനാണ് ലക്ഷ്യമിട്ടിരുന്നു. 
യാത്രയ്ക്കിടയില്‍ നേത്രാവദി നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് 
ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ഥ കാറില്‍ നിന്നിറങ്ങി പോയി. പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ നിന്നും ഇറങ്ങി നടന്ന ഇദ്ദേഹം തിരികെ വരാതിരുന്നതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. ഫോണില്‍ സംസാരിച്ചായിരുന്നു സിദ്ധാര്‍ഥ കാറില്‍ നിന്നും ഇറങ്ങി പോയത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. 

സംഭവം പുറത്തറിഞ്ഞതോടെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ എസ് എം കൃഷ്ണയുടെ വീട്ടിലെത്തി. സിദ്ധാര്‍ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിലിന് മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ് എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് വി ജി സിദ്ധാര്‍ഥ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു