ദേശീയം

5000 രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം; രണ്ടര വയസുകാരിയെ കണ്ണ് ചൂഴ്‌ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


അലിഗഡ് : കടം വാങ്ങിയ 5000 രൂപ വീട്ടുകാര്‍ തിരികെ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ടര വയസുകാരിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊന്നതായി പരാതി. കുട്ടിയുടെ കൈകള്‍ ഒടിച്ചു കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. 

മെയ് 31 നാണ് പെണ്‍കുട്ടിയെ കാണാതെയായത്. കണ്ണ് ചൂഴ്‌ന്നെടുത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. തെരുവ് നായ്ക്കള്‍ കടിച്ചു വികൃതമാക്കിയ നിലയില്‍ നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

5000 രൂപയെ ചൊല്ലി പെണ്‍കുട്ടിയുടെ അമ്മാവനും മുത്തച്ഛനുമായി പ്രതികള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നും ഇവിടെ നിന്ന് തെരുവുനായ്ക്കള്‍ക്ക് കിട്ടിയെന്നുമാണ് സംശയിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ