ദേശീയം

ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; 7 പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


നോയിഡ: ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടറിലെ 135-ലെ ഫാംഹൗസില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയാണ് ഒരു സ്ത്രീ തന്നെയും രണ്ടുസുഹൃത്തുക്കളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി എക്‌സ്പ്രസ് വേ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കഴിഞ്ഞദിവസം രാത്രി ലാജ്പുത് നഗര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് കാറില്‍ കയറ്റികൊണ്ടുപോയവര്‍ ഒരു ഫാംഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 

അതേസമയം ബലാത്സംഗത്തിനിരയായെന്ന് പരാതി നല്‍കിയ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന് ശേഷമാണ് കാറിലെത്തിയ രണ്ടുപേര്‍ ഫാംഹൗസിലേക്ക് കൊണ്ടുപോയത്. ഫാംഹൗസിലെത്തിയപ്പോള്‍ ഏഴുപേര്‍ കൂടി എത്തി.

ഇതോടെ സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരത്തെ നല്‍കിയ പണം ബലമായി തിരികെവാങ്ങിക്കുകയും ചെയ്തു. ബലാത്സംഗത്തിനുശേഷം പ്രതികള്‍ സ്ത്രീകളെ പ്രധാനറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും സംഭവം നടന്ന ഫാംഹൗസ് സീല്‍ ചെയ്തിട്ടുണ്ടെന്നും ഗൗതംബുദ്ധനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍