ദേശീയം

'ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി പോരാടൂ, സോഷ്യല്‍ മീഡിയയില്‍ യുദ്ധം ചെയ്തിട്ടെന്ത്‌ കാര്യം?'; യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

നാസിക്:യുദ്ധം വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ അലമുറയിടുന്നവര്‍ അതിര്‍ത്തിയിലേക്കാണ് പോകേണ്ടതെന്ന് ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് രസിക്കുന്നത് പോലെ എളുപ്പമല്ല അവിടെ കാര്യങ്ങള്‍. വിര്‍ച്വല്‍ ഇടത്തില്‍ പോരാട്ടം നടത്തിയിട്ട് ഒന്നും നേടാനില്ല. ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി തെളിയിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ബഡ്ഗാമില്‍ എംഐ-17 കോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനന്ദ് മന്‍ഡാവ്‌ഗ്നെയുടെ ഭാര്യയാണ് വിജേത. നിനന്ദിനെ കൂടാതെ കോപ്ടറിലുണ്ടായിരുന്ന വിങ് കമാന്‍ഡറും മറ്റ് മൂന്ന് പേരും അന്ന് കൊല്ലപ്പട്ടിരുന്നു.

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണ്. ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വിജേത പറഞ്ഞു. നിനന്ദിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇനിയൊന്നു കൊണ്ടും നികത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വയസുള്ള മകളും മാതാപിതാക്കളുമാണ് വിജേതയ്ക്കുള്ളത്. ഒരു മാസം മുമ്പാണ് നിനന്ദിന് കശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന