ദേശീയം

കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന പതിവ് സേനയ്ക്കില്ല; ബാലാകോട്ട് ആക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബാലാകോട്ട് വ്യോമാക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ. വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കുന്ന പതിവ് വ്യോമസേനയ്ക്ക് ഇല്ല.നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരാണ് പറയേണ്ടതെന്നും ബിഎസ് ധനോവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആസൂത്രണം ചെയ്തതനുസരിച്ചാണ് വ്യോമാക്രമണം നടത്തിയത്. ഇതിനെതിരെ പ്രത്യാക്രമണവുമായി ശത്രുരാജ്യം എത്തിയപ്പോള്‍ സാധ്യമായ എല്ലാ യുദ്ധവിമാനങ്ങളും ഉപയോഗിച്ചു.ഏത് യുദ്ധവിമാനമാണ് കൈവശമെന്ന് നോക്കാതെയാണ് തിരിച്ചടിച്ചത്. ശത്രുവിനെ തുരത്താന്‍ വ്യോമസേനയുടെ കൈവശമുളള എല്ലാ യുദ്ധവിമാനങ്ങളും മികച്ചതാണെന്നും ധനോവ പറഞ്ഞു.

മിംഗ് 21- ബൈസണ്‍ മികച്ച യുദ്ധവിമാനമാണ്.ഇത് പരിഷ്‌കരിച്ചതാണ്. മെച്ചപ്പെട്ട റഡാര്‍ സംവിധാനം ഇതിനുണ്ട്. വ്യോമാക്രമണത്തിന് അനുയോജ്യമായ മിസൈലുകള്‍ ഘടിപ്പിച്ചതാണ് ബൈസണ്‍ എന്നും ബിഎസ് ധനോവ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി