ദേശീയം

സംവിധായകന്‍ മരിച്ച നിലയില്‍; വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഡോക്യുമെന്ററി സംവിധായകന്‍ അരഗ്യാ ബസു മരിച്ച നിലയില്‍. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതിയാണ് സംഭവം.

കൊല്‍ക്കത്തയിലെ സന്തോഷ്പൂര്‍ പ്രവിശ്യയില്‍ താമസിക്കുന്ന അരഗ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് കൊല്‍ക്കത്ത പൊലീസാണ് അറിയിച്ചത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ല. 

സമൂഹമാധ്യമങ്ങളില്‍ ലൈംഗീക പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകള്‍ കൊണ്ട് അടുത്ത കാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേരാണ് ആരഗ്യയുടേത്. ഒരു പ്രശസ്ത സിനിമ സംവിധായകനെതിരെ ഉയര്‍ന്ന മീടു ആരോപണത്തില്‍ അരഗ്യയ്‌ക്കെതിരെയും വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു. 

അരഗ്യ വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ ഇതേക്കുറിച്ചുള്ള പൊലീസ് വിശദീകരണം ലഭ്യമല്ല.
ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. സിനിമയില്‍ ചിത്രസംയോജകനായും അരഗ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍