ദേശീയം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍; സുപ്രധാന തീരുമാനവുമായി ബിജെഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.  നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്നും പട്‌നായിക് പറഞ്ഞു.  വനിതളുടെ സ്വയം സഹായ സംഘമായ മിഷന്‍ ശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവീന്‍.

പട്‌നായിക്കിന്റെ പ്രഖ്യാപനത്തോടെ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളെങ്കിലും വനിതകള്‍ക്ക് ലഭിക്കും. മൊത്തം 21 ലോക് സഭ സീറ്റുകളാണ് ബിജെഡി ലോക് സഭയിലേക്ക് മത്സരിക്കുന്നത്. നിലവില്‍ രണ്ട് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്. 

ഇപ്പോഴത്തെ നിയമസഭയില്‍ 12 എംഎല്‍എമാര്‍ വനിതകളാണ്. 147 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഒഡീഷയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ദേശനിര്‍മ്മിതിക്ക് പൂര്‍ണമായും സ്ത്രീ ശാക്തീകരണം നടത്തിയ നാടാണ് ഒഡീഷയെന്ന് ഇന്ത്യയ്!ക്ക് കാണിച്ചുകൊടുക്കണമെന്നാണ് നവീന്‍ പട്‌നായിക്ക് ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു