ദേശീയം

ബിജെഡിയെ കടത്തിവെട്ടി തൃണമൂല്‍; 41 ശതമാനം വനിതകള്‍; പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിംഗിന് ശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല.  

41 ശതമാനം സീറ്റില്‍ വനിതകളാണ് മത്സരരംഗത്തുള്ളത്. 42 സ്ഥാനാര്‍ത്ഥികളില്‍ 17 ഇടത്ത് വനിതകള്‍ സ്ഥാനാര്‍ത്ഥികളാകും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അഭിപ്രായപ്പെട്ടിരുന്നു.

മമതയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ താരങ്ങള്‍ക്കാണ് മുന്‍ഗണന. സിറ്റിംഗ് എംപിയും പ്രശസ്ത  സിനിമാ താരം മൂണ്‍ മുണ്‍ സിംഗ് അസന്‍ സോണില്‍ സ്ഥാനാര്‍ത്ഥിയാകും. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ തന്നെയാണ് മത്സരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി അനുപം ഹസ്രയ്‌ക്കെതിരെ ഭോല്‍പ്പൂരില്‍ അസിത് കുമാര്‍ മാല്‍ സ്ഥാനാര്‍ത്ഥിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത