ദേശീയം

വേദനകൾ ഉള്ളിലൊതുക്കും; പൊതുവേദിയിലെ കരച്ചിൽ നിർത്തിയെന്ന് കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മനോവേദനകൾ ജന മധ്യത്തിൽ പ്രകടിപ്പിക്കില്ലെന്നും പൊതുവേദിയിൽ കരയില്ലെന്നും കർണാടക മുഖ്യമന്ത്രി എച്‍ഡി കുമാരസ്വാമി. അച്ഛനും ജനതാദൾ (എസ്) ദേശീയ  അധ്യക്ഷനുമായ എച്ച്ഡി ദേവെഗൗഡ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ കരഞ്ഞതിനു പിന്നാലെ, കുമാരസ്വാമിയുടെ സഹോദരൻ മന്ത്രി രേവണ്ണയും മകനും സ്ഥാനാർഥിയുമായ പ്രജ്വലും വികാരാധീനരായിരുന്നു. 

ഗൗഡ കുടുംബം നാടക കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോർഡ് അവർക്കാണെന്നും ബിജെപി ആക്ഷേപിച്ചതിനെ തുടർന്നാണു കുമാരസ്വാമിയുടെ തീരുമാനം. മുഖ്യമന്ത്രി പല വേദികളിൽ കരഞ്ഞതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാർഥമായ വികാര പ്രകടനത്തിന്റെ അർഥം മനസ്സിലാകില്ലെന്ന് കുമാരസ്വാമി ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകി. 

അതിനിടെ, ബിജെപി പറഞ്ഞതു ശരിയാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് മുൻ എംഎൽഎ രംഗത്തുവന്നത് ദൾ- കോൺഗ്രസ് ബന്ധത്തിൽ അടുത്ത കല്ലുകടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി