ദേശീയം

ദുരഭിമാനക്കൊല: കാമുകിയുടെ വീട്ടുകാര്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി 

സമകാലിക മലയാളം ഡെസ്ക്

താനെ: യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. മഹാരാഷ്ട്രയിലെ താനയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്ന് കാരനാണ് പ്രണയബന്ധത്തിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

താനെ ജില്ലയിലെ അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയും കല്‍പേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഉതുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തേ വാക്കേറ്റമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

ഈ മാസം ആദ്യം മുതലേ കല്‍പേഷിനെ കാണാതായിട്ടുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച മുര്‍ബാദ്മാസ റോഡിലെ ഒരു ഫാംഹൗസിനു സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും അഴുകിയ നിലയില്‍ കല്‍പേഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി.

കല്‍പേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. മൂന്നു പേര്‍ ചേര്‍ന്നാണ് കല്‍പേഷിനെ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്