ദേശീയം

ഭാര്യയുടെ മുറിച്ചെടുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുറിച്ചെടുത്ത ഭാര്യയുടെ തലയുമായി കീഴടങ്ങാന്‍ എത്തിയ ഭര്‍ത്താവിനെ കണ്ട് പൊലീസുകാര്‍ ഞെട്ടി. മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ആഗ്രയിലെ ഹരി പര്‍ഭത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാവിലെ പ്രതി കീഴടക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ടിവി മെക്കാനിക്കായ നരേഷാണ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയത്. 17വര്‍ഷം മുന്‍പാണ് ശാന്തിയെ നരേഷ് വിവാഹം ചെയ്തത്. ഇവര്‍ക്ക് നാലുകുട്ടികളാണ് ഉളളത്.

നരേഷ് സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് സ്ഥിരമായിരുന്നു.സംഭവദിവസമായ ഞായറാഴ്ചയും നരേഷ് വീട്ടിലിരുന്ന് മദ്യപിച്ചു. ഇത് തടയാന്‍ ശ്രമിച്ചതാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കുപിതനായ നരേഷ് കത്തിയെടുത്ത് ശാന്തിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.തുടര്‍ന്ന് മുറിച്ചെടുത്ത ഭാര്യയുടെ തല ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചു. ഇതിന് പിന്നാലെ മൃതദേഹം കടന്ന മുറി പുറത്തുനിന്നും പൂട്ടി. രാവിലെ അമ്മയെ അന്വേഷിച്ച് കുട്ടികള്‍ നടന്നപ്പോള്‍ മൃതദേഹം കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു.

നരേഷിനെ അന്വേഷിച്ച് പൊലീസ് തെരച്ചില്‍ ആരംഭിച്ചതിനിടെ, ഭാര്യയുടെ മുറിച്ചെടുത്ത തല സൂക്ഷിച്ചിരുന്ന ചെറിയ പെട്ടിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. താന്‍ മദ്യപിച്ചിരുന്നു എന്ന ആരോപണം നരേഷ് നിഷേധിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും നരേഷ് ആരോപിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'