ദേശീയം

അശ്ലീല വീഡിയോ കാണുന്നത് രാജ്യദ്രോഹ കുറ്റമല്ല ; ന്യായീകരണവുമായി ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : നിയമസഭയില്‍ ഇരുന്ന് അശ്ലീല വീഡിയോ കണ്ടത് രാജ്യദ്രോഹ കുറ്റമൊന്നുമല്ലെന്ന് കര്‍ണാടക ബിജെപി മന്ത്രി. കര്‍ണാടകയിലെ നിയമമന്ത്രി ജെ സി മധുസ്വാമിയാണ് നിലവിലെ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തിയത്. തുമകുരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മധുസ്വാമി. 

നിയമസഭയില്‍ ഇരുന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടതിന് 2012 ൽ  അന്നത്തെ മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇക്കാര്യം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കാട്ടിയതോടെയാണ് മധുസ്വാമി ന്യായീകരണവുമായി രംഗത്തുവന്നത്. 

വിധാന്‍ സൗധയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടത് രാജ്യ ദ്രോഹ കുറ്റമൊന്നുമല്ല. ശിക്ഷിക്കപ്പെടാന്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഇത്തരം വീഡിയോ കാണുന്നത് ധാര്‍മ്മികമായി ശരിയല്ല. നമുക്കെല്ലാം തെറ്റുകള്‍ പറ്റാം. ഈ സംഭവത്തിന്റെ പേരില്‍ ഇപ്പോഴും വിമര്‍ശനം തുടരുന്നത് ശരിയല്ലെന്നും മധുസ്വാമി പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ സാവദി പരാജയപ്പെട്ടിരുന്നു. എന്നിട്ടും ഇത്തവണ യെദ്യൂരപ്പ സാവദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഉപമുഖ്യമന്ത്രിയായാണ് ലക്ഷ്മണ്‍ സാവദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തിയും ഉടലെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ