ദേശീയം

പുറത്തിറങ്ങുന്നവര്‍ക്ക് മുഖാവരണം നിര്‍ബന്ധം, വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ബാധകം; ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുഖാവരണം നിര്‍ബന്ധമാക്കി. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കാന്‍ ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് അനുസരിച്ച് പിഴയും അറസ്റ്റ് വരെയും ചുമത്തുമെന്ന് ബൃഹന്‍ മുംബൈ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ആയിരധിലധികം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മുംബൈ നഗരത്തെയും ഏറ്റവും വലിയ പ്രഭവകേന്ദ്രമായി കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡിനെ പ്രതിരോധിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ആശുപത്രി, തെരുവ്, മാര്‍ക്കറ്റ് എന്നിങ്ങനെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണം. വ്യക്തിഗത വാഹനങ്ങളിലോ ഔദ്യോഗിക വാഹനങ്ങളിലോ പുറത്തിറങ്ങുന്നവര്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത