ദേശീയം

പ്ലാസ്മ തെറാപ്പിയില്‍ അനുകൂല ഫലം കണ്ടു, രണ്ടു രോഗികള്‍ ഉടന്‍ ആശുപത്രി വിട്ടേക്കും; ആത്മവിശ്വാസത്തോടെ അരവിന്ദ് കെജരിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നടന്ന പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങളില്‍ അനുകൂല ഫലം കണ്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടുതല്‍ രോഗികളില്‍ പരീക്ഷണം നടത്തി വിജയം കൈവരിച്ചാല്‍ വ്യാപകമായ തോതില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് നാലു രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് ശേഷം പുറത്തുവരുന്ന ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇത് തുടക്കത്തിലുളള അനുകൂല ഫലങ്ങളാണ്. അതുകൊണ്ട് തന്നെ പ്ലാസ്മ തെറാപ്പി കൊണ്ട് അസുഖം പൂര്‍ണമായി ഭേദമാകുമെന്ന് പറയാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

നാലു രോഗികളില്‍ രണ്ടുപേര്‍ ഉടന്‍ തന്നെ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടേക്കും. എന്നാല്‍ മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അരവിന്ദ് കെജരിവാള്‍ പറയുന്നു.കോവിഡ് രോഗം ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് ഗുരുതര രോഗികള്‍ക്ക് കൈമാറുന്ന ചികിത്സാരീതിയാണ് പ്ലാസ്മ തെറാപ്പി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു