ദേശീയം

അച്ഛനെ കെട്ടിയിട്ടു,  അക്രമിസംഘം 30കാരിയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. വീട്ടില്‍ അതിക്രമിച്ച കയറിയ ആറുപേരടങ്ങുന്ന അക്രമിസംഘമാണ് 30കാരിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛനെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയേയും അമ്മയേയും ബലാത്സംഗത്തിനിരയാക്കിയത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇരുവരും കൂലിത്തൊഴിലാളികളാണ്

ആയുധധാരികളായ ആറംഗസംഘം ആണ് വീട്ടില്‍ എത്തിയത്. സമീപത്തെ വയലില്‍വച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു യുവതിയേയും പെണ്‍കുട്ടിയേയും എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശനിയാഴ്ചയും ഇവരെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം കവര്‍ന്നു. കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കൂട്ടബലാത്സംഗം തട്ടിക്കൊണ്ടുപോകുക പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം അമ്മയും മകളുടെയും ആരോഗ്യനിലയില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി