ദേശീയം

രാമക്ഷേത്രം തകര്‍ത്ത് പള്ളി പണിയുക തന്നെ ചെയ്യും; വിവാദ പ്രസ്താവനയുമായി മുസ്ലീം നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ വിവാദ പ്രതികരണവുമായി ഓള്‍ ഇന്ത്യാ  ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സാജിദ് റാഷിദി രംഗത്ത്. അമ്പലം തകര്‍ത്ത് പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് സാജിദ് റാഷിദി പറഞ്ഞു. 

ഒരുപള്ളി എപ്പോഴും പള്ളി തന്നെയായിരിക്കും. അത് തകര്‍ത്ത് മറ്റെന്തെങ്കിലും നിര്‍മ്മിക്കാനാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ വിശ്വാസത്തില്‍ അത് പള്ളി തന്നെയാണ്. ഒരു ക്ഷേത്രവും തകര്‍ത്തല്ല പള്ളി പണിതത്. അതുകൊണ്ടുതന്നെ അമ്പലം തകര്‍ത്ത് യഥാസ്ഥാനത്ത് പള്ളി പണിയുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം നടത്തിയത്. ശ്രീരാമന്റെ ജന്മസമയമെന്നു വിശ്വസിക്കുന്ന 12:44.08 മുഹൂര്‍ത്തത്തിലാണ് 22.06 കിലോ തൂക്കമുളള വെള്ളി പൊതിഞ്ഞ ആധാര ശിലയുടെ പൂജ നടത്തിയത്.  യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവരും അയോധ്യ രാജ കുടുംബാംഗവും ക്ഷേത്ര ട്രസ്റ്റ് അംഗവുമായ വിമലേന്ദു മോഹന്‍ പ്രതാപ് മിശ്രയും പത്‌നിയും പുരോഹിതരും ഭൂമി പൂജയില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി